Monday, April 22, 2013

കൊഴിയുന്ന വസന്തം




പാതയോരത്തെയെന്‍യാത്രയില്‍
വിരിഞ്ഞുനില്‍ക്കുന്നൊരുവസന്തമേ
എനിക്കുവേണ്ടിയെന്നും നീ
നിത്യവസന്തമായ്‌ വിരിഞ്ഞിടാമോ 

പലവര്‍ണ്ണപ്പൂക്കളാല്‍ നിറയും 
മാന്ത്രികവിരുന്നിന്‍ മാധവമേ 
ഈനിറത്തില്‍ നിന്‍കവിള്‍ത്തട-
മെത്രതുടുത്തു നാണത്താല്‍ 


എന്‍ തലോടലേല്‍ക്കുവാന്‍
കുണുങ്ങിനിന്നു നീയെന്നും
ഇളംതെന്നലിന്‍ചിറകിലേറി 
ചാഞ്ചാടിയാടുന്ന വസന്തമലരേ 

തണ്ടിലേറിയ പൈങ്കിളിപെണ്ണിന്‍ 
ചുണ്ടില്‍മൂളിയ രാഗമാലിക
ചൊല്ലുവാന്‍ കാത്തുനില്‍ക്കും
എന്‍കനവിലെ സുന്ദരിപ്പൂവേ 

ശലഭമായ് വന്നുമ്മവെക്കും
തേനൂറുംനിന്‍ ചൊടികളില്‍ 
നിറയുന്നസ്നേഹമെന്നില്‍  
നിറക്കുന്നുപുഞ്ചിരിമുത്തം 


പൂക്കള്‍കൊണ്ടു വിരുന്നൊരുക്കും
വര്‍ണ്ണവസന്തമേ മനോഹരി 
നിന്നിതള്‍ കൊഴിഞ്ഞിടുമ്പോള്‍ 
ഓര്‍മ്മയില്‍ കൊഴിയുന്നുഞാനും 


No comments:

Post a Comment