മരണമേ നീയന്ന് പടിക്കലോളം
വിരുന്നെത്തി യാത്രയായെങ്കിലും
വിടവാങ്ങിപ്പോയതെന്തെന്നു
ഞാന്‍ അറിഞ്ഞില്ലൊരിക്കലും
മാതാവിന് മനംനൊന്തൊഴുക്കിയ
കണ്ണുനീരിന് പ്രതിഫലമോ
ആദ്യജാതനാം അരുമപുത്രനെ
മാറില്‍ചേര്‍ത്തുപാലമൃതൂട്ടുവാനോ
ഓരോതുള്ളി ചോരയും
ഓരോതുള്ളി ചോരയും
വാര്‍ന്നുപോകുന്ന നേരത്ത്
അരിച്ചിറങ്ങിയ തണുപ്പില്‍
ദേഹിയകന്ന ദേഹമായ്
അരിച്ചിറങ്ങിയ തണുപ്പില്‍
ദേഹിയകന്ന ദേഹമായ്
മരണമാകും മരവിപ്പില്‍
മനസ്സടര്‍ന്നവര്‍ ചുറ്റിലും
ചേതനയറ്റ നിന്‍ദേഹമാകാശ-
യാത്രക്കായ് വെള്ളപുതപ്പിച്ചിരുന്നു
യാത്രക്കായ് വെള്ളപുതപ്പിച്ചിരുന്നു
സൃഷ്ടാവിനത്ഭുതം നിനക്കേകി
മറ്റൊരു പ്രാണനെടുത്തോമലെ
പ്രാണവായുനിന്നിലേക്ക് വീണ്ടും
പുനര്‍ജ്ജനിയായ് ഒഴികിയെത്തി
പ്രാണവായുനിന്നിലേക്ക് വീണ്ടും
പുനര്‍ജ്ജനിയായ് ഒഴികിയെത്തി
ആഴ്ച്ചവട്ടങ്ങളെത്രയോ പിന്നെയും
നിന്‍ജീവചക്രം തിരിയുന്നുമന്നില്‍
മരണചക്രം കറങ്ങിയെത്തും
വീണ്ടുമൊരുനാള്‍ ഓര്‍ത്തുകൊള്‍ക
മരിക്കണം, ഈ മരവിച്ചതിൽ നിന്നും മാറാൻ
ReplyDeleteനന്ദി ഷാജു
ReplyDelete